Thursday , June 26 2025, 6:10 pm

ഇറാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ കഥ രക്ഷപ്പെട്ട ആദ്യസംഘം ദൽഹിയിലിറങ്ങി

റാനിൽ നിന്ന് സുരക്ഷിതരായി ആദ്യ ബാച്ചിൽ ദൽഹിയിലിറങ്ങിയത് 110 വിദ്യാർത്ഥികൾ
.2024 ൽ മാത്രം വിവിധ കോഴ്സുകൾ പഠിക്കാൻ ഇറാനിലെത്തിയത് 1977 പേർ . 2019ലിത് 737 പേരായിരുന്നു. കൊവിഡിന് ശേഷമാണ് ഇറാനിലേക്കുള്ള വിദ്യാർത്ഥിഒഴുക്ക് ശക്തമായത്. ആറു വർഷത്തിനിടയിൽ രണ്ടര ശതമാനം വർധന . ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യ 25 രാജ്യങ്ങളിലൊന്നാണ് ഇറാൻ . വിദ്യാർത്ഥികൾക്ക് പുറമെ ഇറാനിലുള്ള എൻ.ആർ ഐ ഇന്ത്യാക്കാരുടെ എണ്ണം 4000 . പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലായാണ് ഇന്ത്യയിൽ നിന്ന് പാഴ്സികൾ ഇറാനിലേക്ക് കുടിയേറി തുടങ്ങിയത്. സൊരാസ്ട്രിയൻ മതവിശ്വാസികൾ അവരുടെ വേരുകൾ തേടിയായിരുന്നു ഈ കുടിയേറ്റം. പ്രധാനമായും മുംബൈയിൽ നിന്നും ഗുജറാത്തിൽ നിന്നും .1920 ൽ 180 ഇന്ത്യൻ കുടുംബങ്ങൾ ഇറാനിലെത്തി .ഒരു ഇടവേളക്ക് ശേഷം 1950 കളിൽ മുംബൈയിൽ നിന്നും ഗുജറാത്തിൽ നിന്നും കുടിയേറ്റം ശക്തമായി . പ്രധാനമായും പഞ്ചാബികളും ഗുജറാത്തികളും. 1960 മുതൽ 70 വരെയാണ് ഇറാനിലേക്ക് ഇന്ത്യൻ കുത്തൊഴുക്കുണ്ടായത് .ഷായുടെ ലിബറൽ നയങ്ങളുടെ വർഷങ്ങളിൽ ഡോക്ടർമാരും എഞ്ചിനീയർമാരും അധ്യാപകരുമായി പതിനായിരം പേരെത്തി . ഷായെ പുറത്താക്കിയ ഇറാൻ വിപ്ലവത്തോടെ ഇവരിൽ മിക്കവരും ഇന്ത്യയിലേക്ക് മടങ്ങി.

Comments