2019 ൽ ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 70.7 വർഷമായിരുന്നു. 2020 ൽ 70.2. തൊട്ടടുത്ത വർഷം അതായത് 2021 ൽ 67.3 ആയി കുറഞ്ഞു. കൊവിഡ് അടിച്ചു മാറ്റിയതാണിത്. ശരാശരി ആയുസിൽ മൂന്നു വർഷത്തെ കുറവ് .ലോകാരോഗ്യ സംഘടനയുടെ കണക്കെടുപ്പാണിത് .2010 ൽ ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 67.5 ആയിരുന്നു. 2019 വരെ ഇത് ക്രമമായി ഉയർന്നു കൊണ്ടേയിരുന്നു. ഇതാണ് ഒറ്റയടിക്ക് 15 വർഷം പിന്നിലേക്ക് പോയത്. കാരണഭൂതൻ കൊവിഡ് തന്നെ. ആയുസിൻ്റെ പുസ്തകത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ്. മൂന്നു വർഷം വരെ . ആഗോള തലത്തിൽ 1.8 വർഷത്തെ ആയുസാണ് കൊവിഡ് നഷ്ടപ്പെടുത്തിയത്. ക്ഷയരോഗ നിർമാർജനത്തിൽ ഇന്ത്യ ഉണ്ടാക്കിയ മുന്നേറ്റങ്ങളെ കൊവിഡ് ഒറ്റയടിക്ക് തകർത്തു. കൊവിഡ് വർഷങ്ങൾക്ക് ശേഷം ലോകത്തിൽ തന്നെ ഏറ്റവുമധികം ക്ഷയരോഗം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. 2021 ൽ മൂന്ന് മരണകാരണങ്ങളിൽ ഏറ്റവും മുന്നിൽ നിന്നതും കൊവിഡ്. മറ്റ് രണ്ട് മാരക രോഗങ്ങൾ ഹൃദയാഘാതവും ശ്വാസകോശാണുബാധയും.

കൊവിഡ് ആയുസ് കുറച്ചു, ക്ഷയരോഗം കൂട്ടി
Comments