കേരളത്തിൽ കുറുക്കന്മാരുടെ എണ്ണം 30000 .പരിഷ്ക്കാരികളായ ഇവർ കാട് ഉപേക്ഷിച്ചു കഴിഞ്ഞു .
അഞ്ചര ശതമാനം പേരും നഗരപരിധികളിലാണ് താമസം .ഗ്രാമ പ്രദേശങ്ങളിൽ 10 ശതമാനം.ഏറ്റവും കൂടുതൽ പേർ അധിവസിക്കുന്നത് തെങ്ങിൻ തോട്ടങ്ങളിൽ ,24% .ബാക്കിയുള്ളവർ റബ്ബർ തോട്ടങ്ങളിലും വയൽ വരമ്പുകളിലും .
കണ്ണൂർ ,കോഴിക്കോട്,തൃശൂർ,എറണാകുളം,തിരവനന്തപുരം നഗരങ്ങളിലാണ് ഇവരിൽ ഏറെയും താമസം . ആലപ്പുഴയിലും അട്ടപ്പാടിയിലും പശ്ചിമഘട്ട മലനിരകളിലും ഇവരില്ല. താഴ് വാരങ്ങളാണ് ഇഷ്ട സങ്കേതങ്ങൾ.
ഇവർ പൊതുവെ ശല്യക്കാരല്ല . ശല്യക്കാരായി നാട്ടുകാർ കാണുന്നുമില്ല .
പക്ഷെ ഇവർ ജനിതകതനിമ നഷ്ടപ്പെട്ട് വംശനാശം നേരിടുകയാണ്.അലഞ്ഞു തിരിയുന്ന പട്ടികളുമായുള്ള സംസർഗം നായ്ക്കുറുക്കന്മാരെ ഉണ്ടാക്കുന്നു .സവർണ കുറുക്കന്മാർ ഇല്ലാതാവുന്നു.
കുറുക്കന്മാർക്കായി സംരക്ഷിത മേഖലകളും നിയമനിർമാണവും ഉണ്ടാവണം. സംസ്ഥാനത്തെ 874 ഗ്രാമങ്ങളിൽ ഒരു സന്നദ്ധ സംഘടന നടത്തിയ സർവെയുടെ ഫലങ്ങളാണിത്.