കലയുടെ സാമൂഹ്യ പദവിയെക്കുറിച്ചുള്ള വിചാരങ്ങളിൽ, ദേശം, സംസ്കാരം, ഭാഷ, ജീവിതം, കാമം, ലോകം തുടങ്ങിയവയൊക്കെ കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും, കലയുടെ ആവശ്യy വൈയക്തികമായിത്തന്നെ നിലനിൽക്കുന്നു: ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലോ പുറത്തോ അത് പരീക്ഷിക്കപ്പെടുന്നു എന്ന അർത്ഥറത്തിൽ. ഈയിടെ മലയാളത്തിലിറങ്ങിയ റത്തിന സംവിധാനം ചെയ്ത ചലച്ചിത്രം ‘പുഴ സമൂഹമാധ്യമങ്ങളിലുയര്‌ത്തിയ ചർച്ച. ഒരു പക്ഷെ, അങ്ങനെയൊരു ചർച്ചയുടെ സാധ്യതയിലേക്കാണ് നമ്മെ നയിക്കുന്നത്.
‘പുഴുവിനെപ്പറ്റി പറയുകയാണെങ്കിൽ ചലച്ചിത്രത്തിൻറെ കലാപരമായ അസ്തിത്വത്തെക്കാൾ അത് നിർമ്മിക്കുകയോ കണ്ടെത്തുകയൊ ചെയ്യുന്ന ‘സാമൂഹ്യ ഇട’മായിരുന്നു പർച്ചയിൽ അധിക നേരവും. തീര്ച്ചയായും ഇതിൽ അത്ഭുതങ്ങളൊന്നുമില്ല. ചലച്ചിത്രത്തിൻറെ ‘രാഷ്ട്രീയ ശരീരം’ ജാതി-അധീശത്വത്തെയും അതിലൂടെ വ്യക്തിയ്ക്കും കുടുംബത്തിനും ലഭിക്കുന്ന സാമൂഹ്യ ശ്രദ്ധയെയും ‘കഥ’യാക്കുന്നു എന്നതുകൊണ്ടുതന്നെ. എന്നല്ല. നമ്മുടെതു പോലുള്ള ഒരു സമൂഹത്തിൽ, അത്തരം ചർച്ചകൾക്കുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നു. എന്നാൽ, ഒരു ചലച്ചിത്രത്തോടുള്ള ഒരാളുടെ സമീപനം ആ പരിച്ചിത്രം നിർമ്മിക്കപ്പെട്ട പൊതു ഇടത്തിൽ നിന്നുള്ള വിമോചനത്തെയും വഹിക്കുന്നുണ്ട് എന്നാണ് നേര്, അഥവാ, അങ്ങനെയൊരു ലാവണ്യ സങ്കൽപ്പം ഇതോടൊപ്പം പർച്ച ചെയ്യപ്പെടുന്നു. നന്നായി നിർമ്മിച്ച ചലച്ചിത്രമെന്ന് ഒരു പ്രേക്ഷക കണ്ടെത്തുന്ന നിമിഷങ്ങളിലാണ്. ചലച്ചിത്രം, അത് നിർമ്മിക്കപ്പെട്ട ഭാഷയിലും അതിലെ കലാ സമൂഹത്തിലും, അരമായ സാധ്യത പരീക്ഷിക്കുന്നത്. ഈ ചലച്ചിത്രം ‘പുഴ’, പക്ഷെ അങ്ങനെയാരു അന്വേഷണത്തിലേക്ക് നിങ്ങിയില്ല. ഇത്. ആ ചലച്ചിത്രം നിർമ്മിക്കപ്പെട്ട കാലത്തിൻറെ കൂടി ‘പിടുത്തം’ കൊണ്ടായിരുന്നുവെന്ന്, പിറകെ വന്ന ചർച്ചകൾ തെളിയിക്കുകയും ചെയ്തുതു.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ ‘അഭിമാന കൊലകൾ’ നടക്കുന്ന കേരളീയ സമൂഹത്തിൽ ‘പുഴ’ പോലൊയ ചലച്ചിത്രത്തിൻറെ പ്രമേയം എപ്പോഴും സാധ്യതയുള്ള ഒന്നാണ്. ഇപ്പോൾ തുടരുന്നപോലുള്ള ചർച്ചകളും സാധ്യമാണ്. ഒരു കലാവസ്തുവെന്ന നിലയ്ക്ക് ഈ ചലച്ചിത്രവും പാകമാവുന്ന അഭിരുചികളിലും അപരിചിതമായി ഒന്നുമുണ്ടാവില്ല. എന്നാൽ, ഹിന്ദുമതത്തിലെ ഏറ്റവും ഉയർന്ന ‘വർണ്ണത്തിൽ പെടുന്ന ബ്രാഹ്മണ ജാതിയെ പലച്ചിത്രകഥയിലെ പ്രതിനായക സ്ഥാനത്ത് നിർത്തിയതായിരുന്നു ഒരുപക്ഷെ പുഴു’വിന് തക്ഷകൻറെ പകയോ വിധ്യമോ നൽകിയത്. അഥവാ, ഇങ്ങനെയായിരുന്നു അത് പ്രചരിക്കപ്പെട്ടത്: ശാന്തശീലരായ ‘സമുദായത്തെ, സമീപകാലത്തെ കൊലപാതകങ്ങളിലൊന്നും പങ്കില്ലാത്ത ഒരു സമദായത്തെ ഇങ്ങനെ പ്രതിനിധീകരിക്കുന്നതിൽ മെരസമയം പന്തികേടും ഗൂഡാലോചനയുമുണ്ട്. വിശേഷിച്ചും, ഏറ്റവും കൂടുതൽ വർഗീയതയും ‘അഭിമാന കൊലകകളും നടക്കുന്ന ഒരു മനത്തിൽ നിന്നുള്ളവർ ഈ
എന്നാൽ. ഈ ചർച്ചയിൽ നമ്മെ ആകർഷിക്കുന്നത് ഇതൊന്നുമല്ല. എൻറെ ചർച്ച ആ ചലച്ചിത്രത്തിലെക്കോ അതിൻറെ നിർമ്മാണ പങ്കാളിത്തത്തിലെ ഗൂഡാലോചനകളിലെക്കോ പോകുന്നുമില്ല; അവ അപ്രധാനമായതുകൊണ്ടല്ല. മറിച്ച് മറ്റൊരു ആവശ്യത്തെ പ്രതി എന്തായിരിക്കണം ഈ ചലച്ചിത്രം, അല്ലെങ്കിൽ ഇതുപോലുള്ള പലച്ചിത്രങ്ങൾ കാണുന്ന ഒരാളുടെ കലാനൈപുണ്യം? അവളുടെ കലാജീവിതം അവളെ എങ്ങനെ പ്രടിപ്പിക്കുന്നു? എങ്ങനെ പകർത്തുന്നു? ഈ ചലച്ചിത്രത്തെക്കുറിച്ച് കേട്ട മികച്ച “കലാസത്യം’. നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങൾക്കും രാഷ്ട്രീയ പക്ഷപാതിത്രത്തിനും പുറത്ത്, ഒരു പക്ഷെ, നടൻ മമ്മൂട്ടി ഒരഭിമുഖത്തിൽ പറഞ്ഞതാണ്: മലയാള സിനിമ ‘ഡാർക്ക് ആയ പ്രമേയങ്ങൾ സ്വീകരിക്കാൻ പ്രാപ്തമായിരിക്കുന്നു എന്നും, കിം കി റുക്കിനെപ്പോലുള്ളവരുടെ സിനിമകൾ കാണുന്ന പ്രേക്ഷകരാണ് നമ്മുടെതെന്നും മമ്മൂട്ടി പറയുന്നു. ‘പുഴ’ ആ അർത്ഥത്തിൽ ഒരു ‘ഡാർക്ക് ചലച്ചിത്രമാണ് എന്നാണ്, മമ്മൂട്ടി നമ്മെ ഓർമ്മിപ്പിക്കുന്നത്. മാത്രല്ലേ ആ ചലച്ചിത്രത്തിൻറെ സാമൂഹ്യ പദവികൾ അദ്ദേഹം ചർച്ച ചെയ്യുന്നുമില്ല : “എൻറെ ജോലി അഭിനയമാണ് ‘ഞാൻ അതിനെ മികച്ചതാക്കാൻ ശ്രമിക്കുന്നു. ഇതാണ് മമ്മൂട്ടി ‘പുഴ’ വിനെപ്പറ്റിയും പറയുന്നത്.
എങ്കിൽ ഈ ചലച്ചിത്രത്തിലെ നമ്മുടെ കലാ സംസ്കാരത്തിലെ ഡാർക്‌ക്നെസ്, അതിലെ ലാവണ്യ സാധ്യതയെയാണ്, നാം ചർച്ച ചെയ്യേണ്ടിയിരുന്നത്. ഞാനും ആ അന്വേഷണത്തെ സ്വയം തടയുന്നു. കാരണം. എൻറെ ശ്രദ്ധ, സ്വന്തം കാലത്തിൻറെ തടവിലോ പരിമിതിയിലെ നിർമ്മിക്കപ്പെടുന്ന ‘പ്രേക്ഷക’യിലാണ്, കലാസ്വാദകയിലാണ് വാസ്തവത്തിൽ, അവൾ നമ്മുടെ രാഷ്ട്രീയത്തിൻറെ പൊതു ഇരയായി, ഒരു വോട്ടർ പോലെ വന്നു പെട്ടിരിക്കുന്നു. തെ ഉദാഹരണം പറയാം ഈ ചലച്ചിത്രത്തെ പ്രതി നോവലിസ്റ്റ്, സി. ആർ. പരമേശ്വരൻ ഉയർത്തിയ ചർച്ചയാണ് അത് : ഞാൻ പിറന്നു. എനിക്ക് പരിചയമുള്ള എന്റെ ഈ ‘ജാതി’യിൽ പറഞ്ഞു പരത്താൻ മാത്രം ‘ഹിംസ’ഇല്ലെന്നു. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ മറ്റേ മതക്കാരിൽ കാണുന്നത്ര ഹിംസയൊന്നും ഇല്ലെന്നുമായിരുന്നു. പരമേശ്വരൻ ‘കാര്യകാരണങ്ങളോടെ’ എഴുതിയത്. ഒരുപക്ഷെ, ഏറ്റവും ‘അഹിംസാത്മകമായ പരിഷ്‌ക്കരണം പോല്യം നടന്ന സമുദായമാണ് ബ്രാഹ്മണരുടെത് എന്നും അദ്ധേഹം വാLeama
എത് ‘ദുരഭിമാന കൊലയ്‌ക്കും പാകപ്പെട്ടവരുടെ പാളയമാണ് പരമേശ്വരൻ്റെ വാദം യുദ്ധത്തലേന്നും യുദ്ധപ്പിറ്റേന്നും അവിടെ കൂടിയാലോചനകൾ നടക്കുന്നു. ഹിന്ദുവിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ പരിത്രത്തിൽ ‘ബ്രാഹ്മണനാവുക’ എന്നത് എന്നും ഒരു ജാതിയുടെയൊ കഴിവ്വിറെയൊ പ്രശ്നമായിരുന്നില്ല. പകരം, മതത്തിലും രാഷ്ട്രനിർമ്മാണത്തില്യം പങ്കെടുക്കുന്ന പരമാധികാരത്തിൻറെ പ്രശ്നമായിരുന്നു. അധികാരത്തെ പരമാധികാരത്തിൽനിന്നും മോചിപ്പിക്കുന്ന ആത്യന്തികമായി സ്വാതന്ത്ര്യത്തെ കാംക്ഷിയ്ക്കുന്ന അവകാശബോധത്തിലേക്കുള്ള മാറ്റമാണ്. സമൂഹവും കലയും ആഗ്രഹിക്കുന്നത്. പൌരനിൽ നിന്നും കലാസ്വാദകയിലേക്കുള്ള സവിശേഷമായ ഗതാഗതം’ അത് ഉറപ്പു വരുത്തുന്നു. എങ്കിൽ ‘പുഴ’ ചർച്ച ചെയ്യപ്പെടുക. തെ കലാവസ്തു എന്ന നിലയ്ക്ക്, അതിൻറെ ‘ഡാർക്ക്‌നെസ് -ൻറെ മപരിലാവുമായിരുന്നു. അങ്ങനെയൊരു ‘ഡാർക്ക്നെസ്’ ചലച്ചിത്രത്തിൽ സ്വീകരിക്കുന്ന ‘ടൂൾനെ പ്രതിയാവുമായിരുന്നു. പക്ഷെ, നമ്മുടെ ‘പൊയ്ക രാഷ്ട്രീയ കാലാവസ്ഥ’യിൽ കാറ്റ് കൊള്ളാനിരിയ്ക്കുന്നവർ, ഇത്തരം ചർച്ചകളെ മുമ്പേ അടയ്ക്കുന്നു. ഇത്, ഒരുസമയം, ഭാഷയുടെയും കലയുടെയും പരിമിതിയായി സ്വീകരിക്കപ്പെടുന്നു. ഏറ്റവും പ്രത്യക്ഷമായി രാഷ്ട്രീയ ചരിത്രമോ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങൾക്കുമുമ്പിൽ ‘വോട്ടർ’ ആയി വന്നു നിൽക്കേണ്ടിവരുന്നത്. രേസമയം ആ മാധ്യമത്തിൻറെയും പ്രേക്ഷകയുടെയും ‘സാംസ്കാരിക പ്രതിസന്ധിയക്കൂടി കാണിക്കുന്നു.
“പുഴു” : ഒരു ചലച്ചിത്രത്തെ എങ്ങനെ അവിശ്വസിക്കും?
Comments