ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന …
Read More »“കണ്ണേ കരളേ വി.എസ്സേ” വിളികളുമായി ജനസാഗരം: സംസ്‌കാര ചടങ്ങുകള്‍ നീളുന്നു
ആലപ്പുഴ: കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. വഴിയരികില്‍ ആയിരങ്ങളാണ് തടിച്ചുകൂടി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 22 മണിക്കൂറെടുത്താണ് തലസ്ഥാനത്ത് നിന്നും വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്. സ്വവസതിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഡിസിസി ഓഫീസിലെത്തിച്ചു. ഇവിടെയും ആയിരങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിസന്ധിയിലായിട്ടുണ്ട്. നേരത്തേ 4 മണിയോടടുത്ത് …
Read More »വിഎസിന് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനു വേണ്ടി വിശ്രമമില്ലാത്ത ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു വിഎസ് എന്ന് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. പാവപ്പെട്ടവരുടേയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും പോരാളിയായിരുന്നു വിഎസ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ധീരമായ തീരുമാനങ്ങളെടുത്ത ആളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.
Read More »വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ
തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.20ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വി.എസിന്റെ ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ …
Read More »‘നന്ദിയുണ്ട് മാഷേ’; തോല്‍വിക്ക് പിന്നാലെ എം.വി ഗോവിന്ദന് റെഡ് ആര്‍മിയുടെ വിമര്‍ശനം
കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സി.പി.ഐ.എം അനുകൂല സൈബര്‍ പേജുകളിലാണ് എം.വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ‘നന്ദിയുണ്ട് മാഷേ’ എന്നാണ് സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മിയുടെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. എം. സ്വരാജിന്റെ സ്വീകാര്യത എല്‍.ഡി.എഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യല്‍ …
Read More »കരുവന്നൂർ കള്ളപ്പണക്കേസ്: സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡിയുടെ അന്തിമ കുറ്റപത്രം
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികൾ. കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് തുടങ്ങിയ സി.പി.എം നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി കേസിൽ 68-ാം പ്രതിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് …
Read More »സി.പി.എം അല്ലാത്ത ഇടത് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സിപിഐയുമായി ചര്‍ച്ച നടത്താന്‍ നീക്കം
കോഴിക്കോട്: ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സി.എം.പി, എന്‍.സി.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സിപിഐയുമായും ചര്‍ച്ച നടത്താനാണ് നീക്കം. പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയെന്നും സി.പി.ഐ വന്നാല്‍ സ്വീകരിക്കുമെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി മുന്നണിയിലേക്ക് കടക്കുന്നതിനപ്പുറത്ത് എല്ലാമുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Read More »