അവസാനം എം.എസ് സി കപ്പൽ കമ്പനിക്ക് കേന്ദ്രത്തിൻ്റെ നോട്ടീസ്. മുങ്ങിയ കപ്പലിൻ്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ചയെന്നാണ് നോട്ടീസിൽ പറയുന്നത്. കേരള തീരത്ത് ഗുരുതരമായ ഭവിഷ്യത്തുകളും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ മെയ് 30 വരെ വൈകി. ഇന്ധനം ഇനിയും കടലിൽ നിന്ന് നീക്കാനായിട്ടില്ല .48 മണിക്കുറിനകം ഇതിന് നടപടിയുണ്ടാവണം ഇല്ലെങ്കിൽ നിയമനടപടിയെന്നാണ് മുന്നറിയിപ്പ്. കപ്പൽ കമ്പനിക്ക് അനുകൂലമായ രീതിയിൽ നിയമനടപടികൾ കേരളവും കേന്ദ്രവും വൈകിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിൻ്റെ നോട്ടീസ് .
Comments