Thursday , June 26 2025, 8:48 am

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്ത് ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ദിവസത്തിനിടെ രണ്ടിരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണമുള്ളവര്‍
നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കയ ഉത്തരവില്‍ പറഞ്ഞിരുന്നു.

അതിനിടെ, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

മേയ് 1 വരെ വെറും 37 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മേയ് 26ന് 430 ആയി രോഗികളുടെ എണ്ണം ഉയര്‍ന്നു. ഇന്നലെ വരെയുളള കണക്കുകളില്‍ രോഗബാധിരുടെ എണ്ണം 1416 ആയി ഉയര്‍ന്നു. ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി ചില വിഭാഗങ്ങള്‍ക്ക് മാത്രം പരിശോധന നടത്തിയിട്ടും രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇന്നലെ മുതല്‍ ലക്ഷങ്ങളോടെ ചികില്‍സ തേടുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

നെഗറ്റീവ് ആകുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ്, ഇന്‍ഫ്‌ളുവന്‍സ രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണം. ആശുപത്രികളില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്. കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്.

Comments