ഒന്നും ഔദ്യോഗികമായിരുന്നില്ലെന്ന് രണ്ടു സിനിമകളുടെയും സംവിധായകർ പറയുന്നു .വാട്ട്സ് ആപ്പ് കോളുകൾ . ആദ്യം നിർദ്ദേശം , പിന്നെ ഭീഷണി.സിനിമ വെളിച്ചം കാണില്ലെന്ന്. കേന്ദ്ര ഫിലിം സെൻസർ ബോർഡിൽ നിന്നെന്ന പേരിൽ. കുരുക്കിലായ സിനിമകളുടെ പേര് ജാനകിVs സ്റ്റേറ്റ് ഓഫ് കേരളയും ടോക്കൺ നമ്പറും . രണ്ടും ചെയ്തത് പ്രശസ്ത സംവിധായകർ .ജാനകി ചെയ്തത് ബി. ഉണ്ണികൃഷ്ണൻ .ടോക്കൺ നമ്പർ എം.ബി. പത്മകുമാറും. ജാനകിയിൽ നായകനടൻ സുരേഷ് ഗോപി എം.പി. അതിജീവിതയുടെ കഥ പറയുന്നു. എന്നാൽ അതിജീവിതമാർക്ക് ഹിന്ദു ദൈവങ്ങളുടെ പേര് പാടില്ലെന്ന മട്ടിലായിരുന്നു നിർദ്ദേശമെന്ന് സംവിധായകൻ. എന്നാലിനി ഉപയോഗിക്കാവുന്ന പേരുകളുടെ പട്ടിക പുറത്തിറക്കാൻ വെല്ലുവിളിച്ചിരിക്കയാണ് സംവിധായകൻ .ടോക്കൺ നമ്പറിലെ നായിക ജാനകി എബ്രഹാമിന്നെ പ്രണയിക്കുന്നു .ഒന്നുകിൽ ജാനകി പേര് മാറ്റണം. അല്ലെങ്കിൽ എബ്രഹാം. കഥയെയും സിനിമയെയും രക്ഷിക്കാൻ സംവിധായകൻ ജാനകിയെ ജയന്തിയാക്കി. സകല സർട്ടിഫിക്കറ്റും കിട്ടി തിയേറ്ററിലെത്തിയ എം പുരാൻ്റെ പേരിൽ തെരുവിലിറങ്ങിയവരോട് മാപ്പ് ഇരന്ന മലയാള സിങ്കം എന്തേലും പറയണം ഇപ്പോഴെങ്കിലും .കാരണം സിനിമ വ്യവസായം കൂടിയാണെന്നാണല്ലോ പറഞ്ഞു കേട്ട മാപ്പ് ന്യായം. തഗ്‌ലൈഫിൻ്റെ തെരുവ് വിചാരണയെ കോടതിയിൽ നേരിട്ട കമൽ ഹാസൻ നമ്മെ നയിക്കട്ടെ.

‘ജാനകി’ പാടില്ല, പേരിൽ പണി കിട്ടിയത് രണ്ട് മലയാള സിനിമകൾക്ക്
Comments