എ.ഡി.ജി.പി എം. അജിത് കുമാറിനെ സംസ്ഥാന ഡി ജി പി യാക്കാൻ പിണറായി സർക്കാർ കിണയുന്നതിനിടെ അജിത് കുമാർ ബാന്ധവത്തിൻ്റെ പേരിൽ ആർ എസ് എസ് നേതാവിന് സംഘടനയിൽ തരം താഴ്ത്തൽ . വിശേഷാൽ സമ്പർക്ക് ,പ്രമുഖ് പ്രചാരക് ചുമതലകളിൽ നിന്നാണ് എ ജയകുമാറിനെ സംഘടന നീക്കം ചെയ്തത് . ഇദ്ദേഹത്തോടൊപ്പമാണ് അജിത് കുമാർ ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ കണ്ടത്. തൃശൂർ പൂരം കലക്കാനായിരുന്നു ഈ കുടിക്കാഴ്ചയെന്നായിരുന്നു പ്രതിപക്ഷ ആരോപണം . ജയകുമാർ അയച്ച കാറിൽ അജിത്കുമാർ ആർ എസ് എസ് നേതാവിനെ കാണാന്നെത്തിയെന്നായിരുന്നു പ്രചാരണം .തങ്ങൾ സഹപാഠികളാണെന്ന് ജയകുമാറും വെളിപെടുത്തിയിരുന്നു. ആർ എസ് എസ് നേതാവിനെ കണ്ട കാര്യം എ ഡി ജി പിയും സ്ഥിരീകരിച്ചിരുന്നു. സർക്കാരിന് രാഷ്ട്രീയക്ഷീണമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സംസ്ഥാന ഡി.ജി.പിയാക്കുന്നതിലും വിരോധമില്ലെന്ന മട്ടിലാണ് പിന്നീട കാര്യങ്ങൾ നീങ്ങിയത്. ഡി.ജി പി തിരഞ്ഞെടുപ്പിന് സംസ്ഥാനം കേന്ദ്രത്തിനയച്ച ചുരുക്ക പട്ടികയിൽ അദ്ദേഹം കയറിക്കൂടി .സർവീസിൽ എ സി ജി.പി ആയിരുന്നിട്ടും

എ ഡി ജി പി അജിത് കുമാറിൻ്റെ പേരിൽ ആർ എസ് എസിലും പദവിമാറ്റം
Comments