വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും വില്ലനാവുന്നു. ഒരു ലക്ഷം എഴുപത്തിഅയ്യായിരം പേരാണ് ഒരു വർഷം രാജ്യത്ത് ഭക്ഷണം കഴിച്ച് മരിക്കുന്നത് . ഭക്ഷണത്തിലെ ഉപ്പിൻ്റെ അളവാണ് മരണദൂതനാവുന്നത് . ഉപ്പുതീനികളാണ് ഇന്ത്യാക്കാരെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. വീടുകളിലുണ്ടാക്കുന്ന ഭക്ഷണത്തിൽ 80 ശതമാനവും രോഗകാരണമാണ്. ഉപ്പ് കൂടുമ്പോൾ രോഗവാതിൽ തുറക്കുന്നത് രക്ത സമ്മർദത്തിലൂടെ . പിറകെ സ്ട്രോക്കും ഹൃദ്രോഗവും പ്രമേഹവും കിഡനി പരാജയവുമെത്തുന്നു. ഒരു ദിവസം ശരീരത്തിന് താങ്ങാവുന്നത് പരമാവധി അഞ്ച് ഗ്രാം ഉപ്പാണ്. ഇന്ത്യാക്കാരൻ തിന്നുന്നത് എട്ടു മുതൽ പതിനൊന്ന് ഗ്രാം വരെ. ഒന്നേമുക്കാൽ ലക്ഷം അകാലമരണങ്ങൾ രാജ്യത്തിൻ്റെ സാമ്പത്തികാരോഗ്യത്തിലുണ്ടാക്കുന്ന പരുക്കുകൾ എത്രയോ ഇരട്ടി .
Comments