തിരുവനന്തപുരം: ബിരിയാണിയും മുട്ടയും അടക്കം കുട്ടികൾക്ക് ഉച്ചഭക്ഷണ വിഭവങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. പക്ഷേ ഒരു കുട്ടിക്കായി സർക്കാർ അനുവദിക്കുന്നത് പത്ത് രൂപയില്‍ താഴെ മാത്രം രൂപയാണ്. ഇതോടെ വലഞ്ഞിരിക്കുന്നത് അധ്യാപകർ തന്നെയാണ്.
വർഷങ്ങളായി കുട്ടികൾക്കുള്ള ഉച്ചഭക്ഷണതുക സർക്കാർ കൃത്യമായി നൽകാത്തതിനാൽ സ്‌കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വയം കണ്ടെത്തേണ്ട സാഹചര്യമാണ്. പാചകചെലവ്, പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയ്ക്ക് തുക കഴിഞ്ഞ വർഷങ്ങളിൽ മാസങ്ങൾ കുടിശികയായിരുന്നു.
ഇതോടെ അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്ന് ഉച്ചഭക്ഷണ ഫണ്ടിലേക്ക് തുക നൽകേണ്ട അവസ്ഥയായിരുന്നു. പുതിയ മെനു പ്രഖ്യാപിക്കുന്നതോടൊപ്പം അധികം തുക അനുവദിക്കുകയും അത് ഓരോ മാസവും കൃത്യമായി നൽകുകയും വേണമെന്നാണ് അധ്യാപകർ പറയുന്നത്.
Comments