Thursday , June 26 2025, 7:17 pm

വ്യത്യസ്ത മതക്കാരായ ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നത് ഭരണഘടനാവകാശം സർക്കാരിന് ഇടപെടാനാവില്ല

വ്യത്യസ്ത മതക്കാരായ ദമ്പപരസ്പര സമ്മതത്തോടെ ആണും പെണ്ണും കഴിയുന്നിടത്ത് സർക്കാരിന് കാര്യമില്ലെന്ന് സുപ്രീം കോടതി. ഉത്തരാഖണ്ഡിൽ ഹിന്ദു യുവതിക്ക് ഒപ്പം താമസിച്ചുവെന്ന് ആരോപിച്ചി മുസ്ളീം യുവാവിനെ ആറു മാസം ജയിലിൽ അടച്ചതിനെതിരെയാണ് സുപ്രീം കോടതി ഇടപടൽ . നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നതിനെ മതാടിസ്ഥാനത്തിൽ സർക്കാരിന് വിലക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും സതീഷ് ചന്ദ്ര ശർമ്മയും വിശദീകരിച്ചു. ഏതാനും വ്യക്തികളും സംഘടനകളും കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികൾക്കെതിരെ നിയമനടപടിയുണ്ടായത്. പങ്കാളിയോട് മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭർത്താവ് കോടതിയിൽ ബോധിപ്പിച്ചു.
തികൾ ഒരുമിച്ച് ജീവിക്കുന്നത് ഭരണഘടനാവകാശം സർക്കാരിന് ഇടപെടാനാവില്ല

Comments