“ലോക എയ്ഡ്‌സ് ദിനം എച്ച്‌ഐവി/എയ്ഡ്‌സിനെ മനസ്സിലാക്കേണ്ടതിന്റെയും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെയും നേരത്തെയുള്ള പരിശോധന പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. എച്ച്‌ഐവി ബാധിതരോടും എച്ച്‌ഐവി ബാധിച്ചവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ച് വരുന്നു. തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം വേഗം ഭേദമാക്കാൻ സഹായിക്കുന്നു. എത്രയും വേഗം എച്ച്ഐവി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നുവോ അത്രയും മികച്ച ഫലങ്ങൾ ലഭിക്കും. ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) രോഗം ഭേദമാക്കാൻ ഫലപ്രദമാണ്. പലരും പ്രംരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നതായി കാണുന്നു.ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (Human Immuno Deficiency Virus) എന്ന വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഒരു വ്യക്തി ആദ്യമായി രോഗബാധിതനാകുമ്പോൾ വൈറസ് അതിവേഗം പെരുകുന്നു. 2-4 ആഴ്ചകൾക്കുള്ളിൽ പലർക്കും അക്യൂട്ട് എച്ച്ഐവി അണുബാധ അല്ലെങ്കിൽ സെറോകൺവേർഷൻ അസുഖം എന്ന രോഗം വികസിക്കുന്നു.
പനി,ക്ഷീണവും ബലഹീനതയും, കടുത്ത ക്ഷീണം.പേശി, സന്ധി വേദന,തൊണ്ടവേദന, കഴുത്തിലോ കക്ഷങ്ങളിലോ ഞരമ്പിലോ ഉള്ള മൃദുവായ ഗ്രന്ഥികൾ പോലുള്ള വീർത്ത ലിംഫ് നോഡുകൾ, ചിലരിൽ തലവേദന, ഓക്കാനം, അല്ലെങ്കിൽ വയറിളക്കം. എയ്ഡ്സിന് വേണ്ടിയുള്ള പരിശോധനയും ചികിത്സയും വിപുലീകരിച്ചത് എച്ച്ഐവി മരണങ്ങളും പുതിയ അണുബാധകളും ഗണ്യമായി കുറഞ്ഞിട്ടുള്ളതായി യുഎൻഎഐഡിഎസിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഡാറ്റ വ്യക്തമാക്കുന്നു .
Comments
DeToor reflective wanderings…