Friday , June 27 2025, 4:47 pm

മാനാഞ്ചിറ  വെള്ളിമാടുകുന്ന്‌ റോഡ്‌ നിര്‍മാണം ഈ മാസം അവസാനം തുടങ്ങും

കോഴിക്കോട്‌: വര്‍ഷങ്ങളുടെ സമരത്തിനും പ്രതിഷേധത്തിനും വിരാമമായി മാനാഞ്ചിറ വെള്ളിമാടുകുന്ന്‌ റോഡിന്‌ ശാപമോക്ഷമാകുന്നു. മാനാഞ്ചിറ വെള്ളിമാടുകുന്ന്‌ റോഡിന്റെ നിര്‍മാണം 20നു ശേഷം ആരംഭിക്കും. ഇരുപത്‌ വര്‍ഷത്തിലേറെയായി ചുവപ്പ്‌ നാടയില്‍ കുടങ്ങിയ റോഡ്‌ വികസന പദ്ധതിയുടെ ആദ്യഘട്ടമായി മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ്‌ ജംഗ്‌്്ഷന്‍ വരെ 5.32 കിലോമീറ്റര്‍ റോഡാണു നിര്‍മിക്കുക.

മലപ്പുറം മിഡ്‌ലാന്‍ഡ്‌ പ്രോജക്‌റ്റുമായി വരുന്ന 20നു കരാര്‍ ഒപ്പുവയ്‌ക്കും. ശേഷം ഉടന്‍ പ്രവൃത്തി ആരംഭിച്ച്‌ അടുത്ത ഫെബ്രുവരിമാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മാനാഞ്ചിറ ജംഗ്‌ഷനു സമീപം പാവമണി റോഡും വയനാട്‌ റോഡും ചേരുന്ന ഭാഗം മുതല്‍ മലാപ്പറമ്പ്‌ ദേശീയപാത ഓവര്‍പാസ്‌ ജംഗ്‌്ഷന്‍ വരെയാണ്‌ ആദ്യഘട്ടമായി റോഡ്‌ നിര്‍മിക്കുന്നത്‌. 80 കോടിയോളം രൂപയാണ്‌ നിര്‍മ്മാണ ചെലവ്‌. 24 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി രണ്ടു ഭാഗങ്ങളില്‍ 8.5 മീറ്റര്‍ വീതിയിലാണ്‌ റോഡ്‌. മധ്യത്തില്‍ രണ്ട്‌്് മീറ്റര്‍ മീഡിയന്‍ നിര്‍മിക്കും. റോഡിന്റെ ഇരുഭാഗത്തും രണ്ട്‌ മീറ്റര്‍ നടപ്പാത നിര്‍മിക്കുന്നുണ്ട്‌. ഇതിനടിയില്‍ ഒരു മീറ്റര്‍ ഓടയും നിര്‍മ്മിക്കും. നടപ്പാതയ്‌ക്കു സമീപം അരമീറ്റര്‍ വീതിയില്‍ മണ്‍പാതയും ഉണ്ടാകും. ഈ ഭാഗത്തും മധ്യത്തിലെ മീഡിയനിലും പുല്ലും ചെടികളും നട്ടുവളര്‍ത്താനും പദ്ധതിയുണ്ട്‌. 340 തെരുവു വിളക്കുകള്‍ മീഡിയനില്‍ സ്‌ഥാപിക്കാനും പദ്ധതിയുണ്ട്‌. സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പദ്ധതിയില്‍ (സി.ആര്‍.ഐ.പി) ഉള്‍പ്പെടുത്തിയാണ്‌ റോഡിനു സ്‌ഥലം ഏറ്റെടുത്തത്‌. മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ്‌ വരെ സ്‌ഥലം പൂര്‍ണമായും ഏറ്റെടുത്തു. ഡി.സി.സിക്ക്‌ സമീപത്തെ ജംഗ്‌്്ഷന്‍, എരഞ്ഞിപ്പാലം പോസ്‌റ്റ് ഓഫിസ്‌ സമീപത്തെ രണ്ട്‌്് സ്‌ഥലങ്ങള്‍ എന്നിവ ഒരാഴ്‌ചയ്‌ക്കകം നഷ്‌ടപരിഹാരം നല്‍കി ഏറ്റെടുക്കും.

 

ഓരോ 250 മീറ്റര്‍ ഇടവിട്ടും റോഡിനടിയില്‍ കുറുകെ യൂട്ടിലിറ്റി ഡക്‌ടുകള്‍ നിര്‍മിക്കും. ഇവയെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള അര മീറ്റര്‍ വീതം സ്‌ഥലം ഉപയോഗിക്കും. അതുകൊണ്ടുതന്നെ ഭാവയില്‍ കേബിളുകളും പൈപ്പുകളും മറ്റും സ്‌ഥാപിക്കുന്നതിനായി റോഡ്‌ വെട്ടിപ്പൊളിക്കേണ്ടിവരില്ല. സിവില്‍ സ്‌റ്റേഷനു മുന്നില്‍ കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലവും പണിയും. റോഡു പണിയുന്ന കരാര്‍ കമ്പനിക്ക്‌ 15 വര്‍ഷത്തേക്ക്‌ പരിപാലന ചുമതലകൂടി നല്‍കും.

ദേശീയപാത66 നെ മുറിച്ചു കടന്നുപോകുന്ന രീതിയിലായിരുന്നു മാനാഞ്ചിറ വെള്ളിമാടുകുന്ന്‌ റോഡിന്റെ പുനരുദ്ധാരണത്തിന്‌ ആദ്യ നിര്‍ദ്ദേശമുണ്ടായത്‌. എന്നാല്‍ മുത്തങ്ങയിലേക്കുള്ള ദേശീയ പാത 766 ന്റെ നിര്‍മാണം മലാപ്പറമ്പില്‍നിന്ന്‌ ദേശീയപാത വിഭാഗം ചെയ്ുന്നതിനയാല്‍ മലാപ്പറമ്പ്‌ മുതല്‍ വെള്ളിമാടുകുന്ന്‌ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം ഈ റോഡു വികസന പദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കിയാണ്‌ പുതിയ ഡിപിആര്‍ തയ്യാറാക്കിയത്‌.

Comments